2020, ജനുവരി 5, ഞായറാഴ്‌ച

ഒരു ദേശീയ ഗീതം കൂടി. . .



ഇനിയെത്ര നാളെന്റെ സോദരരേ

ഇന്ത്യയീ വിഷദംശനമേറ്റ്‌ തുടിക്കണം

ഇനിയെത്ര കാതമെൻ സതീർത്ഥ്യരേ

ഇക്കണ്ട ദുരിത വേഷം നമ്മൾ സഹിക്കണം


വെട്ടി മുറിക്കുന്ന വേളയിലൊക്കെയും, നമ്മൾ

വിഢ്ഢിയായ്‌ ചമഞ്ഞിരിക്കുന്നതാകിലോ, കഷ്ടം

വേർപെട്ടു പോകുമീ മതേതര സ്വപ്നങ്ങൾ, പിന്നെ

വെറും ജാതി പൂക്കുന്ന കാടായ്‌ മാറിടും നം ഭാരതം


ഹിന്ദു, മുസൽമാൻ, സിക്ക്‌ പാർസി, ജൈനനെന്നങ്ങനെ

ഹന്ത, സോദരായ്‌ വാഴുമീ സിന്ധു തട സ്വർഗ്ഗ ഭൂമിയെയ-

ഹന്ത പെരുത്തൊരു കൂട്ടമെരിക്കുവാൻ പോർതൊടുക്കുകിൽ

ഹിന്ദോള രാഗമാലപിച്ചൊന്നായ്‌ പ്രതിരോധിക്കുക


തെരുവുകളൊക്കെയും രാഗസാന്ദ്രമാക്കുക തോഴരേ

തീരാ നഷ്ടം വന്നു ഭവിക്കും മുൻ ഐക്യ കാഹളമാവുക

തെല്ലു ഭയം പൂണ്ട്‌, വിപ്ളവ താളം മീട്ടാതെ പോവുകിൽ

തീപ്പെട്ടു പോകും നം നാടിന്റെ പേരും പെരുമയും


ഒന്നാണു, ഒന്നാണു നമ്മളൊന്നാണെന്നുറക്കെ, കൂട്ടേ

ഒറ്റ ശ്വാസത്തിലുച്ചത്തിലാമോദം വിളിക്ക നമ്മൾ

ഒറ്റുകാരനും ഓഛാനിച്ച്‌ നില്ക്കുവോനുമൊടുങ്ങും, പിന്നെയും

ഓം ശാന്തി ശാന്തിയെന്നൊന്നായ്‌ മുഴക്കുക ശാന്തിമന്ത്രം


-മമ്പാടൻ മുജീബ്



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...