2015, നവംബർ 19, വ്യാഴാഴ്‌ച

ഒടുക്കത്തെ മോഹം



പിറക്കണമെന്നുണ്ടൊരു കീഴാള ജാതിയായ്
പീഢനക്കൊടും കാടു താണ്ടാൻ, സഹിക്കാൻ
പഠിക്കണമെനിക്കൊട്ടീ പിൻ കരമാരിതെന്ന്
പൊറുക്കുവാനാവാത്ത മതക്കോലം പണിതവൻ
അത്രമേലാർത്തിയുണ്ട് പൊളിച്ചെഴുതുവാൻ
ആർക്കുമൊട്ടുതവാത്തയീ പുരോഹിത വക്രനീതി
ആഗ്രഹമുണ്ട് നിശ്ചയമാവതുണ്ടൊരിക്കലെൻ
ആയുസ്സു തീരും മുൻ ന്യായം ജയിച്ചു കാണാൻ
മർത്യനാണാകയാൽ സ്വപ്നമുണ്ട്, വികാരമുണ്ട്
മോഹമുണ്ടത്രമേൽ മറിച്ചു ധരിക്കായ്ക
മേലാളനാണു നീ ശുഭ്രക്കോലമുറഞ്ഞ് മൊഴിവത്
മൂല കാരണം നോക്കാതെ വിഴുങ്ങും നാളൊടുങ്ങിടും
ചേരുംപടി ചേർക്കുവാൻ വന്ന ചോദ്യമൊന്നുപോലും
ചേലോടെ പൂരിപ്പിക്കുവാൻ തെല്ലുമാവാതെ പോയ
ചമയമിട്ടൊരു കോലം മാത്രമാണു നാഥനെങ്കിൽ
ചില്ലിട്ട പള്ളിമേട തന്നിൽ കല്ലൊന്നെറിയുവാനെന്തു വേണ്ടൂ
വരുമിനിയുമൊരു പുലരിയിതു കനവല്ല കട്ടായം
വറുതി തീർന്നേവരും തുല്ല്യരായ് വാഴ്ന്നിടും
വീണൊടുങ്ങിടും മേല്ക്കോയ്മയൊക്കെയും
വീറോടെയിന്നേ പൊരുതുവിൻ കൂട്ടരേ
xxxxxxxxxxxxxxxxxxxxxxxxxx

1 അഭിപ്രായം:

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...