2017, ഒക്‌ടോബർ 19, വ്യാഴാഴ്‌ച

നേത്ര പക്ഷാചരണം



മൂല്യമറ്റ മൂലകങ്ങളിൽ നിന്ന്
മെനഞ്ഞെടുത്തതാണെന്റെ മേനിയെന്ന്
തത്വജ്ഞാനമുൾക്കൊണ്ടിടാം
വിപ്ലവജ്ജ്വാല നോക്കി മാത്രമാണഹോ
നടന്നതുള്ളിന്നേവരെ
പിച്ചവെയ്ക്കാനെന്റെ കൊച്ചു പാദങ്ങൾ
പഠിച്ച നാൾ തൊട്ടിപ്പഴും
ഉദിച്ചസ്തമിക്കും വരെ തൂമ്പയേന്തിപ്പിന്നെ
നിലാവൊടുങ്ങുവോളം ചെങ്കൊടി താങ്ങി
ഈങ്ക്വിലാബിനുയർത്തിയ കൈകളും
രസനയിലന്നമ്മ തൊട്ടുവെച്ച തേൻ കൊണ്ട പിന്നെ
നാഴികയ്ക്ക് നാല്പത് വട്ടമെൻ നാവുയർന്നത്
അശരണരെപ്പോറ്റും ഗീതിയോതുവാനായിരുന്നു
നെഞ്ചിലെച്ചോര തിളയ്ക്കുന്നത് കാണുവാൻ
ആർക്കുമഞ്ചിടാക്കരളു തുടിക്കുന്നതറിയുവാൻ, വരിക
ജാതിചൊല്ലിയുറയാതെ തമ്മിലുരുമ്മുന്നതും
നിറത്തിലടിയോനുടയോനെന്ന് പിരിയാതെ
നേരായൊന്നുപിരിഞ്ഞ് വസിപ്പതും പകുപ്പതും
പാർത്തു നീ പേർത്ത് പേർത്തെന്റെ നാടിന്റെ
പെരുമയിൽ പേയിളകിപ്പുലമ്പുന്ന വാക്കുകൾ
കേട്ടുമറിയാതെപോവതെന്റെ ഗതികേടിതെന്ന്
നീയൊരുകണം നിനച്ചെങ്കിലെന്റെ സോദരാ
കേരവൃക്ഷമടലെടുത്തൊന്ന് തിരിച്ച് പിടിക്കുവാൻ
കോമരം തുള്ളുന്ന നിന്‍റെ കോണകമുരിയുവാൻ
കായബലമൊട്ടും കുറഞ്ഞവരല്ല ചുവപ്പുടുത്തവർ
ഇനിയുമെൻ കണ്ണു ചൂഴ്ന്നെടുക്കുവാനീ മണ്ണിൽ
കാലുകുത്തണമെന്ന് മോഹമുണ്ടെങ്കിലതിനു മുന്നായ്
ഒരു പട്ടടയവിടെ കെട്ടിടാതെ സൂക്ഷിക്ക നിന്നുലകിൽ
ഇല്ല, കട്ടായം കിട്ടില്ലവസരം നിന്റെ സഹചർക്ക്
കെട്ട് പോയിടുമതിനു മുമ്പേ നീ കുലമൊന്നാകെ നിശ്ചയം
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...