2017, ഒക്‌ടോബർ 20, വെള്ളിയാഴ്‌ച

വെണ്ണക്കല്ലിലേക്ക് വെറിയെറിയവേ



ഒരു കവിതകൊണ്ടൊരു മഹാകാവ്യം കൊണ്ട്
എഴുതാവുന്നത്ര എളിതല്ല നീ ഉയിരേ
ഒരു ചെറുകല്ലിലൊരു ശിലയിൽ
ഒരു വെണ്ണക്കൽ ഗോപുരമൊന്നാകിലും
ആവില്ലെനിക്കാവാഹിക്കുവാൻ നിന്നെ
ഉദാത്ത പ്രണയമുന്മാദ ലഹരിയെന്നൂർജ്ജം
വാക്കുകളുടെ പെരുക്കങ്ങളിൽ പെരും വളവുകളിൽ
ഒരു ചെറു ഗീതിയിലൊടുങ്ങുവതല്ല നിൻ പ്രഭാവം
മുംതാസ്,
ഭരിക്കപ്പെടേണ്ടവളെന്ന വ്യാകരണത്തെറ്റിൽ നിന്ന്
ഭാവസാന്ദ്ര സാഗരമായൊരു യുഗമെന്നെയാണ്ടവൾ നീ
ഞാനെന്തായിരിക്കുന്നുവെന്നത് നീയിട്ട വരവും
നീ കാലമെല്ലാം സ്മരിക്കപ്പെടുന്നതെന്റെ കനിവും
ഒരായുസ്സൊട്ടുക്ക് നീ പകർന്ന പ്രണയരസമൊക്കെയും
ഒരു കുമ്പിളിൽ ഞാനെടുത്തെന്റെ മോഹമതിൽ ചാലിച്ച്
വാർത്തെടുത്ത പ്രിയസൗധത്തിൽ നീയുറങ്ങവേ
ഇന്നു നിന്റെ കുടീരമെന്റേത് മാത്രമല്ല
അതൊരു രാജ്യ പൈതൃകമൊരു ജനത തൻ സ്വപ്നം 
രാഷ്ട്ര സംസ്കൃതി സ്മാരകങ്ങളിലൊക്കെയും ജാതി ചേർത്ത്
സൗഹൃദച്ചുവരുകളിൽ വെറിയെഴുതി വേർതിരിവു വിതച്ച്
ഭരണാസനമുറപ്പിക്കുവാൻ വെമ്പൽ കൊള്ളവേ അറിയുക
ഒരുവാക്കുകൊണ്ടൊരു നോക്കുകൊണ്ടാരെങ്കിലുമിനി
എന്റെ നാടിന്റെ തനിമകൊയ്യാൻ തുനിഞ്ഞെങ്കിലക്ഷണം
വെട്ടിയരിയും ജനമാ കരം നിശ്ചയമില്ല സംശയം
തലയുയർത്തി നില്ക്കും സൗധങ്ങളൊക്കെ  കാലമൊക്കെയും
നില്ക്കട്ടെയങ്ങനെത്തന്നെയതിനു വിഘ്നം വരുത്തുവോരാരാകിലും
തലയരിഞ്ഞെടുക്കുവാൻ പുതു തലമുറ വീറോടിരിക്കുന്നു മറക്കായ്ക
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...