2019, ജൂൺ 13, വ്യാഴാഴ്‌ച

ശസ്ത്രക്രിയ അറയിലെ ശീതോഷ്മാവ്‌ തന്ന കവിത



വെള്ളയുടുത്ത്‌ കേറിവന്നവനെ

മൂടിപ്പുതച്ച്‌ കെട്ടിയെടുക്കാതെ പോവാൻ

അനസ്തേഷ്യ നീഡിലിൽ കൊന്ത ചൊല്ലിക്കൊണ്ട്‌

ഒരു മാലാഖഹസ്തം നോമ്പെടുക്കുന്നുണ്ട്‌

ചിതറിയ അസ്തിക്കഷ്ണങ്ങളിൽ

ചിത്രപ്പണി ചെയ്തുകൊണ്ട്‌

ചിരിയുടെ തമ്പുരാൻ, വിരിയാനിടയുള്ള

കവിതയൊന്നുപോലും കരിയാതെ കാക്കുന്നുണ്ട്‌

ഓർമ്മയുടെ ഏതോ ഒരു ധ്രുവത്തിൽ

ഒരു മരപ്പണിക്കാരന്റെ ഡ്രില്ലിംഗ്‌ ഗൺ

പച്ച മാംസം തുരന്ന്

ശ്രുതിപിഴക്കാതെ ചരണം മൂളുന്നുണ്ട്‌

പങ്കജ്‌ ഉദാസിൽ നിന്ന് കിശോർക്കുമാറിലേക്കും

ഉദിത്‌ നാരായണിൽ നിന്ന് മുഹമ്മദ്‌ റഫിയിലേക്കും

ഗാനവീചികൾ തെന്നി നീങ്ങവേ

ജാലകപ്പാളി തുറന്ന് മരണം

തണുത്ത കരം നീട്ടാതെ

തടുത്ത്‌ നിറുത്തിയോരൊക്കെയും

പലദൈവങ്ങൾക്ക്‌ പാൽച്ചോർ നേദിച്ചോരായിരുന്നു

ഇനിയെന്റെ അഹന്തയൊക്കെയും അറുത്ത്‌ മാറ്റി

പൂർണ്ണതയുള്ളൊരു പുതു മനുജനാക്കുക

മുദ്രാവാക്യങ്ങൾക്കും കൂർത്ത വാക്കുകൾക്കും

കൊത്താനാവാതെ പോവതൊക്കെയും

നീ ചിരിക്കുന്നതുപോലൊരികലെങ്കിലും

പുഞ്ചിരിക്കാനാവുകിൽ ആവുമെന്ന്

എന്റെ കരളുനുള്ളിൽ നീ കോറിയിട്ടേക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...