2020, മേയ് 10, ഞായറാഴ്‌ച

കല്ലു ദൈവത്തോടു തൊട്ടാവാടിയുടെ പരിഭവം

ജ്ഞാതിശാസ്യം ഓതപ്പെട്ടവന്റെ മുഖം
അമാവാസിയന്നുപോലും വെട്ടം കാണരുതെന്ന്
നിന്റെ ശാസനം കറുപ്പിച്ചെഴുതുക

കറുകറുത്ത കവിതയൂറുമെന്ന്
എന്നെയൊട്ടുക്ക്‌ ഭദ്രം
മൂശയിലിട്ടടച്ച്‌ വെക്കുക
തീയൊട്ടും കുറയ്ക്കാതെയുരുക്കുക

കടുംവെട്ട്‌ വെട്ടുന്ന പട്ടകളിൽ
പെരും പാലായൊഴുകി
ശിലാവരണം തകർത്തു വരും നാമ്പിനെ
നുള്ളിയെറിഞ്ഞ്‌ നരകനൃത്തമാടുക

ആഗ്നേയ ശയ്യകളിൽ അമൃത്‌ വർഷിച്ച്‌
ഹിമപ്പെയ്ത്തേറ്റുറങ്ങുന്നവനുമുന്നിൽ
ശീതവാതമായ്‌ തിരുതാണ്ഡവമാടുക

കെട്ടുകളിലൂതിയന്യന്റെ കഷ്ടപർവ്വം
കുംഭ മുട്ടുവോളം മോന്തുന്ന
നിന്റെ ഇഷ്ട ജനങ്ങൾക്ക്‌ കാവലാളാവുക
കാർക്കിച്ച്‌ തുപ്പിയോനിൽ ക്ഷയം നിറയ്ക്കുക

തുടയെല്ലുപൊട്ടി ഏച്ചുകെട്ടി
തെരുവുതെണ്ടുന്ന പട്ടിക്ക്‌
മുഴമളക്കാതെ മുന്നേയെറിയുക
വേച്ചു വീണവയുടെ ആണിയിളക്കുക
ഒടുവിലിത്ര ഹുങ്കോടെ മൊഴിയുക
പഞ്ചഭൂതങ്ങൾക്കൊക്കെയും

നാഥൻ ഞാൻ അഞ്ചാതെയെന്നെ വണങ്ങുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...