2020, മേയ് 23, ശനിയാഴ്‌ച

വേദാന്തങ്ങളിലെഴുതപ്പെടാത്ത കവിതകൾ

നിത്യ ഹരിത ദേശങ്ങളിൽ
പെരുമഴ പെയ്യിച്ച്‌ 
ഊഷര ഭൂമികയിൽ
തീക്കാറ്റായുറഞ്ഞ്‌ തുള്ളുക
അപ്പത്തിനു വിയർക്കാനോടുന്നവന്റെ
കണങ്കാലൊടിച്ച്‌
ആത്മീയ വ്യാപാരിക്ക്‌
ആറ്റുകൊഞ്ചൊരുക്കുക
കവിത കെട്ടുന്നവന്റെ മൂർദ്ധാവിൽ
അർബുദം കുത്തിവെച്ച്‌
കുരിശുകൃഷിക്കാരനു മണ്ണൊരുക്കുക
മൈലാഞ്ചി പൂക്കേണ്ടുന്ന
പെരുനാൾ രാവുകളിൽ
പത്തായം കൊള്ളയടിച്ച്‌ നീ
കൊടുങ്കാറ്റിനു കോപ്പുകൂട്ടുക
വഴിയൊക്കെയൊടുങ്ങുന്നൊരു
തെക്കൻ മലഞ്ചെരുവിൽ
തീ പൂത്തിറങ്ങുമെന്ന്
വേദാന്തം പാടുക
അടഞ്ഞ കണ്ണിനപ്പുറമൊരു വസന്തം
ഹിമം മൂടിക്കിടപ്പുണ്ടെന്ന്
പൊട്ട ജനതയ്ക്ക്‌ പൊയ്‌ വാക്ക്‌ നൽകുക
കവിതയൊക്കെയും കരിഞ്ഞു തീരുന്ന 
കറുത്ത രാവിനെന്നെ പട്ടടയേറ്റുക
വാക്കുകൾ വറ്റുന്ന ഘോഷയാത്രയിൽ
പരിഹാസ്യനാക്കിയെന്നെ
പടികടത്തീടുക


എങ്കിലും,
തല വണങ്ങിയൊതുങ്ങിയവനു
സ്വർഗ്ഗരാജ്യവും
മൂക്കയററുത്ത്‌ മുക്രയിട്ടവനു
ചാട്ടവാറടിയും നൽകുന്ന
നൽഭരണം വരുമെന്ന് പ്രഘോഷിച്ച്‌ കൊള്ളുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...