2022, സെപ്റ്റംബർ 27, ചൊവ്വാഴ്ച

CALICUT TOWER

പ്രണയ വർണ്ണങ്ങൾ പോൽ

പ്രേമ ഹർഷങ്ങൾ പോൽ

പൊൻ തുമ്പിയായൊരു പൂമ്പാറ്റയായ്

ഹൃത്തിൽ നീയുണരുന്നു, ഉരുകുന്നു മാസേ


കാതരയായൊരു കവിതയായെന്നും

കനവു കാണാനോതും കിളി മൊഴിയായും

പൂത്തൂവലുരുമ്മുന്നു മമ കരൾത്തടത്തിൽ

പൂവാകയാകുന്നു നീ ടവറേ, പ്രിയ ടവറേ


അന്ന ദാതാവായെന്നെപ്പുണർന്നു നീ

അറിവിന്റെ നാളമായനുഗ്രഹിച്ചൂ

ആർദ്ര സംഗീതമായെന്നിൽ ലയിച്ചു നീ

കനിവിന്റെ കാവലാളായനുഗമിച്ചൂ


ഇക്കണ്ട നാളൊക്കെ ഞാൻ കണ്ട ഭൂലോകം

ഇത്ര മതിക്കുമോ പൊന്നുഷസേ, എന്നുയിരേ

ഹൃദയവനിയിലിത്ര ഞാൻ കാത്ത തിരുസ്വപ്നം

ഇസ്സമാഗമ വേദിയിൽ പൂത്തിടുന്നു, പുലർന്നിടുന്നൂ


ഇവിടുന്ന് ഞാൻ കൊണ്ട സൗഹൃദപ്പെരുമഴ

ഈരേഴു ലോകവും വാഴ്ത്തിടട്ടേ, വണങ്ങിടട്ടേ

ഒരുനാളുമീ സ്വർണ്ണ, സ്നേഹാമൃതക്കൂട്ടായ്മ, ദേവാ

ഓർമ്മയിൽ നിന്നടരാതിരിക്കട്ടെ കാലമെല്ലാം









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...