2022, ഒക്‌ടോബർ 12, ബുധനാഴ്‌ച

ഭദ്രമാം കാലത്തെ നല്കുവോൾ നീയാകുന്നു


ഹേ ഭദ്രേ, ആലവട്ടങ്ങളുടെ ആലക്തികതയിൽ

തിരുനൂറും സിന്ദൂരവും ചെമ്പരത്തി മാലയും ശോഭിക്കവേ

ഗുരുതി ദാഹം മൂത്ത്, നീയെന്റെ ചാമുണ്ഡീ നാവു നീട്ടുക

മകരച്ചൊവ്വയിൽ മതിമറന്ന് കോഴി നിവേദ്യം കൊതിച്ച്

കെട്ടു കാഴ്ചയിൽ പെട്ടു നീ കണ്ണകീ, കടും പായസമുണ്ണുക

മുടിയേറ്റുകളുടെ രൗദ്ര വേഗങ്ങളിൽ പ്രസാദിച്ച് നാഗകാളീ

ചെമ്പട്ടും തവിടും നേദിച്ച് ഞാൻ കോമരം തുള്ളവേ കാണുക


കോപേഷുകാളീ നിന്റെ പ്രീതിക്കായ് മാത്രം കൊതിച്ചിവൻ

എന്നെ വേട്ടവളെ, പച്ച മണ്ണിൽ പരിപൂർണ്ണ നഗ്നയായ് 

നിന്റെ ദാസനു സ്ഥിരവേഴ്ചയ്ക്കായൊരുക്കിക്കിടത്തുന്നു 

ഭക്തിപൂണ്ടാസ്വദിക്കുന്നു, അന്ധമായ വിശ്വാസിയാകുന്നു

ശാപദുരിതങ്ങളിൽ നിന്നെന്നെപ്പറിക്കുവാൻ, ദൃഷ്ടിയകറ്റുവാൻ

കാവ്യകുലത്തിൽ കാളിദാസനോളം കെങ്കേമിയാകുവാൻ

സർവ്വൈശ്വര്യത്തിനായ് പൊങ്കാലയിട്ടത് പോരാതെ ദേവീ

പരദാരങ്ങളെ തിരു സന്നിധേയിരുളിൽ ബലിദാനമേകുന്നു

കരളും കയ്പും യോനിത്തടവും മുലക്കണ്ണും  ചൂടോടെ ഭുജിക്കുന്നു


മേഘസമപ്രഭാം ത്രിനയനാം വേതാളകണ്ഠസ്മിതാം ചൊല്ലി

ഭൂലോകമൊക്കെയും ഭദ്രമായ കാലത്തെ നല്കും ഭദ്രകാലി നീ

ദാരിക നിഗ്രഹത്തിനിപ്പുറം വീണ്ടും നടയിറങ്ങുക, വാളെടുക്കുക

വിശ്വാസ വേദ വേദാന്തങ്ങൾക്കുമേൽ പുകമറയേറ്റും കുടിലരെ

വേരോടെയറുക്കുക, വീണ്ടെടുത്തു തരിക ഭഗവതീയെന്റെ വസന്തം

കാത്തു കൊൾക, കാലമിനിയും പൂക്കുവാനുണ്ട് ജാതി പൂക്കാതെ

ജാതകമൊക്കെയും ചീന്തിയിട്ട് ജൈത്രയാത്ര ചെയ്യുവാനൊരു കുലം

ഭൂജാതമാകുമന്നാൾ വരെ എന്റെ കവിതകളൊക്കെയും നിന്ന് കത്തട്ടെ

00000000000000000000000000000000000000000000000000000000000000000






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...