2017, ഫെബ്രുവരി 14, ചൊവ്വാഴ്ച

വഴിയും സത്യവും ജീവനും




കറക്കിക്കുത്തി ജയിച്ചവനോടല്ല;
തോറ്റ് പിൻവാങ്ങിയവനോടേ
സാരോപദേശം തേടാവൂ.
അവനറിയാം; അവനേ അറിയൂ,
കാര്യകാരണങ്ങളുടെ ജീവിതക്കയ്പ്പ്.

ഉണ്ട്, ഏമ്പക്കമിട്ട് ഊരു തെണ്ടുന്നോനോടല്ല
വിശന്നമ്ളം കക്കി വീണു കിടക്കുന്നവനോടേ
അന്നം ലഭിക്കുന്ന മാർഗ്ഗം തിരക്കാവൂ
വയറു നിറഞ്ഞില്ലെങ്കിലും വറ്റ് തന്നില്ലെങ്കിലും
മനസ്സ് ശാന്തമാകുവോളമവൻ വഴിപറയും

പകലന്തിയോളം വേദപുസ്തകം വായിക്കുന്നവനല്ല
മക്കളെയോർത്ത് ഏറ്റുപദേശിക്കുന്നവനാണു
കുമ്പസാരം കേൾക്കാനേറ്റവുമനുയോജ്യൻ
നരകമെന്തെന്നതും കിട്ടാത്ത സ്വർഗ്ഗവും
നേരിൽക്കണ്ടവൻ അവൻ മാത്രമാകുന്നു

അധികാരത്തിന്റെ മട്ടുപ്പാവിലേക്ക് പാതിരാവിൽ
അടുക്കള ജാലകത്തിലൂടെ നുഴഞ്ഞ്കയറിയവനല്ല
അണികളിലൊരുവനായ് കൊടിയേന്തിവെയിലേറ്റവനേ
വിപ്ലവത്തിന്റെ വീര്യമെന്തന്ന് രുചി നോക്കിയിട്ടുണ്ടാവൂ
അഞ്ചപ്പമവനയ്യായിരത്തെയൂട്ടും അവനോട് കൈ നീട്ടുക

വിധി കല്പിതം കൊണ്ട്, വിപരീത പദമിട്ട്
ബിരുദവും വിരുതും കൊണ്ടാളായവനല്ല
തനിക്ക് വിതയായതെന്തും കവിതയാക്കുന്ന
ചെറു കുരുവിയെയരുവിയെ കാട്ടു പച്ചയെ
കരുതുവോനെയറിയുക,കാലമവനിലൊഴുകും
zzzzzzzzzzzzzzzzzzzzzzzzzzzzzzzz

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...