2017, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

ആത്മഹത്യാകുറിപ്പ്





വസന്തം വിടർന്ന് നിൽക്കുന്ന
സൂര്യകാന്തിപ്പാടങ്ങളിൽ
അസൂയയുടെ കണ്ണേറു നട്ട്
കാഴ്ചകെട്ട കോലം നാട്ടിയതാരാണു ?

പ്രണയത്തിന്റെ വെള്ളരിപ്പച്ചപ്പുകളിൽ
ഈർഷ്യയുടെ ഇരുമ്പാണി തറച്ച്
ഒറ്റുകാരൊളിച്ച സൈബർ തടങ്ങളിൽ
ഇക്കിളിയുടെ രസം നിറച്ചദിനങ്ങൾ

എന്റെ ഇഷ്ടം മാത്രമാണു, എന്റെ സ്വപ്നവും
എന്റെ ജീവിത സങ്കല്പമെന്റെ മോഹം
നിന്റെ കാതിലേക്കൊരു മേഘമൽഹാറൊഴുക്കവേ
രംഗമൊപ്പിയെടുത്തതേത് രാക്ഷസക്കണ്ണുകൾ 

നിങ്ങൾ പാപം ചെയ്യാത്തവർ,യോഗ്യർ
പക്ഷേ, കല്ലെറിഞ്ഞതെന്റെ കനവിലേക്കാണു
എന്നെ ചുട്ടു കൊല്ലാം, വെട്ടി തുണ്ടമാക്കാം
എങ്കിലും കൂട്ടിലൊതുങ്ങിയ കിളിയിൽ കരുണ പെയ്യുക

ഇനിയെന്റെ മരണം നിന്റെ ഘോഷ ദിനമാക്കുക
ശവമൊരു തരിമ്പുമൊഴിയാതെ ഉപ്പ് തൊട്ട് വിഴുങ്ങുക
നിന്റെ ജീർണ്ണിച്ച മനസ്സിലെ പുഴുക്കളെയൊക്കെയും
എന്റെ കുഴിമാടത്തിലേക്കൊഴുക്കി വിടുക, എന്നെ ഭത്സിക്ക
വർഷമെല്ലാം നിന്റെ സദാചാരം പൂത്ത് നിൽക്കുമെന്നുറപ്പിക്ക
000000000000000000000000000000000000

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...