2012, ഡിസംബർ 7, വെള്ളിയാഴ്‌ച

ഓർമ്മത്തെറ്റുകൾ


ഇനിയില്ല കവിതയിലൊരു തുണ്ടുപോലും
ഒലിച്ചിറങ്ങാനെന്റെയകക്കാമ്പിൽ നിന്നും
മനസ്സിൽ കരിന്തിരി കത്തിയൊഴിഞ്ഞ നന്മയും
ഓർമ്മത്തെറ്റുകൾ പോലെയേതോ വിശുദ്ധ ജന്മവും
ഒരു മാത്ര കൊണ്ടു ഞാൻ തല്ലിക്കെടുത്തിയ
വസന്തങ്ങളൊക്കെയും എന്നിൽ കുരുത്തത്
ആണ്ടുകളേറെ ഞാൻ മുതുകിൽ ചുമന്നെടുത്ത
നീയാം കാവ്യ സ്വപ്നങ്ങൾ കൊരുത്തതായിരുന്നു
അറിയുന്നു ഞാനൊരരണി കടഞ്ഞെടുത്ത്
അൽപം നെരുപ്പ് നെഞ്ചിലേറ്റീടുവാൻ
പ്രയത്നമത്രമേൽ വേണമൊരായുസ്സുമധികവും
ഒരു മാത്രയിലൊരു കണം പോലും നോക്കിടാതെ
ഊതിക്കെടുത്തിപ്പടിയിറങ്ങിയ കൊടും പാപി ഞാൻ
പ്രഭോ, എങ്കിലുമിപ്പുരുഷായുസ്സിനെ ശപിച്ചിടാതെ
കനിഞ്ഞേകുകിൽ ആ കാവ്യ ദീപ്തി വീണ്ടും
അണയാതെ കാത്തിടാം ശിഷ്ട കാലമെല്ലാം

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...