2022, ഏപ്രിൽ 21, വ്യാഴാഴ്‌ച

ആർദ്രമെൻ അരയന്നമണയവേ...



ഹൃദയവേണീ മീട്ടുക നീയീ

മാഞ്ചുനയേറ്റൊരു തംബുരു വീണ്ടും

പ്രണയ സ്വരൂപിണീ ആടുക നീയെൻ

നെഞ്ചകം നല്ലൊരു മണ്ഡപമാക്കി


പത്മതീർത്ഥക്കരയിലേ, പളുങ്കു കൽപ്പടവിലായ്

നിൻ പൂവുടൽ തഴുകിയ കാറ്റാവാം സഖീ

കൃഷ്ണപക്ഷത്തിലേ, കാർമുകിൽ കെട്ടിലെ

കനകാംബര മണമുള്ള നിൻ കൂന്തൽ തൊടാം

[ഹൃദയ വേണീ]


ഏഴു സ്വരങ്ങളും രാഗാർദ്ര സ്വപ്നങ്ങളും

വീണ്ടുമീ വിപഞ്ചികയിൽ തളിർക്കട്ടെ

ഏകാന്ത വീചിയിൽ എരിഞ്ഞ കനവൊക്കെയും

ഏഴുതിരിയുമിട്ടിനി ജ്വലിക്കട്ടേ, പ്രിയേ പൂക്കട്ടെ

[ഹൃദയ വേണീ]


പുല്ലാങ്കുഴലിൻ പ്രേമ നാദമായ്, എൻ പ്രേയസീ നീ

പടരുകയെന്നിൽ, പ്രിയതേ പാടിപ്പതിയുകയെന്നും

പവിഴദ്വീപിലെ പൊന്മാനായെൻ, തിങ്കളേ നീ

പൊന്നുഷസ്സിലെന്നും തുടിക്കുകയെന്നിൽ

[ഹൃദയ വേണീ ]



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...