2022, ഡിസംബർ 11, ഞായറാഴ്‌ച

കനവല്ലിതു കട്ടായം



ആർദ്രേ, നിൻ മിഴിയിതളിലൊരു മൃദു

ചുംബനങ്ങളാലെൻ ആരതിയർപ്പണം

ആതിരേ, നിൻ കാർകൂന്തലിലൊരു ചെറു

ചെമ്പനീർപ്പൂവാലാത്മനൈവേദ്യ തേൻ കണം


എൻ ഹൃദയ തംബുരുവിലത്ര മായാജാല വേഗം

നീ ശ്രുതിമീട്ടിയ പുലരിയൊരു മഞ്ഞുരുകും കാലം

നീയെൻ കനവിലാർദ്ര നദിയായൊഴുകും ഊഷ്മള രാഗം

മാൻ പേടയായ് നീ തുള്ളിയാടിയ കരളൊരു സ്നേഹതീരം


കവിതയിൽ കൊതുമ്പു വള്ളമൊന്നിനെ കെട്ടി വച്ചിടാം

കൺകളിൽ നീലക്കടമ്പൊരുക്കി ഊഞ്ഞാൽ കെട്ടിടാം

കൈക്കുടന്നയിൽ നറു നിലാവിനെക്കോരിത്തന്നിടാം

കനകാംബരം കാട്ടു ചമ്പകം പൂത്ത പാതയിലൊന്നായിടാം


പീത സായന്തനങ്ങളിൽ പറുദീസ തീർക്കുമാത്മ രാഗം

ഹൃദ്യ മേളങ്ങളിൽ പെരുമ്പറ കൊട്ടും നിൻ ശ്വാസതാളം

പുലർ വേളയിൽ പൂത്തുമ്പിയായെന്നെ ചുറ്റുന്ന ദേഹം

പൂത്തു നിൽക്കട്ടെയായിരം താരകങ്ങളായ് ഇനിയുള്ള കാലം









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...