2022, ഡിസംബർ 16, വെള്ളിയാഴ്‌ച

ഈങ്ക്വിലാബിന്റെ ഈണം

 


ഉണരുകെന്റെ തോഴീ

ഉയരുന്നിതാ പുതു വേദി

സമര കാഹളങ്ങൾക്കപ്പുറം

സൂര്യ ശോഭയാൽ തിളങ്ങുന്നു ചെങ്കൊടി


കാലമെത്ര തീക്കനലിൽ ചുട്ടുപൊള്ളി നമ്മൾ

കാതമേറെ തീവ്രവ്യഥ മോന്തി വാണു നമ്മൾ

കാരിരുമ്പിൻ കാരാഗ്രഹത്തിൽ വെന്ത കിനാവെത്ര

കരളു ചോക്കുവോളമിനിയാമോദമേന്തിടാമിച്ചെങ്കൊടി


പ്രാണ വായു കൊണ്ടിടാൻ, പശി തീരുവോളമുണ്ടിടാൻ

പൈതങ്ങൾക്കറിവേകിടാൻ,പുലതീണ്ടലില്ലാതെ നടന്നിടാൻ

കൊതിയെത്ര കൊണ്ടു കരഞ്ഞു, കീഴ് ജാതിയായ് കഴിഞ്ഞു

കാത്തിരുന്നു കൈക്കൊണ്ട കൈവല്ല്യമാണീ ചെങ്കൊടി


ഇനിയില്ലടിമത്തം ഒട്ടുമില്ല നിറഭേദം ഏശുകില്ല ജന്മിത്തം

ഇവിടെ,യാർദ്ര സംഗീത നാദമായ് ഈങ്ക്വിലാബുയരുന്നു

സാന്ദ്രലയ ശോഭയായ് വാനിൽ ചെങ്കൊടിയൊഴുകുന്നു

സുമധുര സ്വരച്ചേർച്ചയായൊരുമിച്ചിടാം, കൈകോർത്തിടാം






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...