2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

മര­ണം

മര­ണം­-­ഒരു മൂർത്തീഭാ­വ­മായ്‌
ഞാന­റി­യുന്നു
എന്റെ സിര­ക­ളിൽ നിന്നു
പെരു­ങ്കാ­ലി­ലേക്കു
എന്റെ സ്വപ്‌­ന­ങ്ങ­ളിൽ നിന്നു
ദിന­ച­ര്യ­ക­ളി­ലേക്കു


മരണം എന്റെ കാവൽ ഭട­ന്മാ­രിൽ
ഒന്നൊന്നിനെ­യായ്‌
റാഞ്ചി­പ്പ­റ­ക്കുന്ന നേരവും
എന്നി­ല­ലി­യാൻ എന്നെ­യറി­യാൻ
ഒരു നിഴ­ലായ്‌ എനിക്കു ചുറ്റം
ഞാന­റി­യുന്നു


മര­ണം - ഇന്ന­ലെ­ക­ളിൽ എന്റെ പ്രാർത്ഥ­ന­ക­ൾക്കു
സാക്ഷ്യ­മി­ട്ട­വനു
ഇന്നു ഞാൻ പ്രാർത്ഥനാ ഗീതം പാടുന്നു
പ്രഭാത ഭക്ഷ­ണ­ത്തിനു പന്തി പകു­ത്ത­വന്‌
പാതിരാ കുർബാ­ന­ക­ളിൽ
ഞാൻ അന്ത്യ­കർമ്മം നട­ത്തുന്നു


മരണം എനിക്കു ചുറ്റും തിമി­തിമിർത്തവരെ
തുടച്ച­റി­യു­മ്പോഴും
എന്റെ സാമ്രാ­ജ്യത്വ ചിഹ്ന­ങ്ങൾ
തകർത്തെ­റി­യു­മ്പോഴും
ഒരു രൂപ­മായ്‌ ഞാന­റി­യുന്നു


മരണം കൊല­ക്ക­യ­റി­ലേക്കു നട­ന്ന­ടുക്കു­മ്പോഴും
മുഖം മറ­യ്ക്കാത്ത ധീര­ത­യായ്‌
ഞാൻ കാണുന്നു
അന്ത്യ­ശ്വാ­സ­ത്തിനു കോപ്പൊ­രു­ക്കു­മ്പോഴും
പരിഹാസവാ­ക്കിനു പക­ര­വാ­ക്കായ
തന്റേ­ട­മ­റി­യുന്നു


മരണം എന്റെ സതീർത്ഥ്യന്റെ
ശവ­മഞ്ചം പോകുന്ന വേള­യിൽ
ഞാനെന്റെ കൊറോളയ്ക്കു
ഗ്രീസ്‌ പുര­ട്ടുന്നു


ഇനി­യൊ­രു­നാൾ മര­ണ­മെ­ന്നെയും
പറി­ച്ചെ­ടു­ത്തീ­ടുന്ന കാലവും
അണ­യാതെ കാക്കു­വാൻ ശീലി­ക്ക­യാണു ഞാൻ
അത്ര­മേൽ മഹ­ത്ത­ര­മാ­യെന്നഹന്തയെ

vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...