2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

മാർജ്ജാര വേഷം

ഒരു കന­ലാ­യെ­രി­ഞ്ഞു
ഒരു നെരി­­പ്പോ­ടാ­യുർന്നു നില്ക്കു­മെൻ
രതി­ചി­ന്ത­കൾക്കു­മേൽ
ഒരു ഹിമ­വർഷ­മായ്‌ പെയ്തി­റ­ങ്ങു­വാൻ
ഏതു വിശുദ്ധ ചിന്ത­കൾ ഞാൻ
കട­മെ­ടു­ക്കണം


എന്റെ തത്വ­ശാ­സ്ത്ര­ങ്ങളും
ദീപ്ത­മ­ന്ത്ര­ങ്ങളും
കടൽ നക്കി­യെ­ടുത്ത
കാമ­ഭാ­ണ്ഡ­ങ്ങൾക്കുമേൽ
ഒരല്പം കുന്തി­രിക്കം പുക­യ്ക്കാൻ
പാപ­മോ­ഹ­ങ്ങ­ളെ­യാ­ട്ടി­യോ­ടി­ക്കാൻ
ഇനി ഞാൻ ഏതു കർമ്മ­ങ്ങ­ളെ
കൂട്ടു­പി­ടി­ക്കണം


കുമ്പ­സാരക്കൂടി­ലേക്കു ഞാൻ
നട­ന്ന­ടു­ക്കു­മ്പോ­ഴും
മന്ത്ര­ധ്വ­നി­കൾക്കെൻ
ഹൃദയം കൊടു­ക്കു­മ്പോഴും
ഉള്ളി­ലേതോ ഒരു കോണിൽ
കൂർത്ത കഴു­കൻ ചുണ്ടു­കൾ
എന്റെയുള്ളം കൊത്തി­വ­ലി­ക്കുന്നു


തെരു­വിന്റെ മൂല­യിൽ വിശ­പ്പി­നാൽ
എരി­പൊരികൊള്ളും പൈത­ലിന്‌
മുല­യൂ­ട്ടാ­നൊ­രുങ്ങും
തെരുവുതെണ്ടിക്കു ഞാൻ
കാമ­ത്തിന്റെയൊരു
പച്ച­നോട്ടു നീട്ടുന്നു


സ്നേഹ­രാ­ജ്യ­ത്തിന്റെ
അതിർത്തി­കാ­ക്കുന്ന
അർദ്ധ സഹോ­ദ­രന്റെ
ഭാര്യയ്ക്കു മുന്നിൽ
പാതി­രാ­വിൽ ഞാനൊരു
മാർജ്ജാ­രാ­വതാരമാകുന്നു


പിന്നെ,
ഒരു  കൈകൊ­ണ്ടു ­മ­കൾക്കു
പ്രേമ­ലേ­ഖ­ന­മെ­ഴു­തു­മ്പോൾ
മറു­കൈ­കൊ­ണ്ട­മ്മയുടെ
കാമ­രാ­ജ്യം തേടുന്നു
പകലും പാതി­ര­യു­മ­റി­യാതെ
പര­സ്ത്രീ­കൾക്കു മുന്നിൽ ഞാൻ
ജാര­വേ­ഷ­മ­ണി­യുന്നു


അരു­ത­രു­തെ­ന്നു­ള്ളിൽ നിന്നാരോ
വില­ക്കു­മ്പോഴും
അറി­യാ­തെ­യെ­ങ്കിലും എൻ ചിന്ത­കൾ
അലഞ്ഞു നട­ക്കുന്നു


ഒരു തീജ്ജ്വാ­ല­യായ്‌
ഒരല്പം ചാര­മായ്‌
എരിഞ്ഞു തീരും നാൾവരെ
ഞാനു­മെൻ കാമ­കു­ടീ­ര­ങ്ങളും
ഉയർന്നു നില്ക്കുമീ പാരി­ലാകെ

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...