ഹലുവ വാങ്ങണമെന്നു മകൻ പലനാൾ
കലപില കൂട്ടുന്നതറിയുന്നു ഞാൻ
മലപോൽ പ്രാരാബ്ധങ്ങളുമതിലേറെ
പലപല ആധികളും അലട്ടുകയാൽ വാഴ്വിലെന്നും
ജലപാനം പോലും നിഷേധിച്ച നാളിലെല്ലാം
കാലമൊന്നു വരുമെന്നു കനവുകണ്ടിരിന്നു
അലയടിച്ചുള്ളിലെ തീതിട്ടയെല്ലാമൊതുങ്ങി
നലമായ് ജീവിതയാത്ര തുടരുമെന്നായ്
ആവതില്ല ഇനിയധികഭാരം ചുമന്നിടാൻ
നോവതു കൊണ്ടോടിയ ഓട്ടമെല്ലാം
ജീവിതമാകുന്നില്ലെന്ന പാഠമുൾക്കൊണ്ട്
ഭാവരാഗതാളമെല്ലാം കൈവെടിഞ്ഞു
ലാവകണക്കെ തിളച്ചിടുന്ന ഓർമ്മകളിൽ
പാവയായ് നാടകാന്ത്യം വരുംവരെ
കേവല മർത്യ ജന്മം ആടിത്തീർത്തിടുന്നു
ഏതോ നിശ്ശബ്ദ സ്വപ്നമൊന്നിലെങ്കിലും
ജേതാവായിടുമെന്ന ചിന്തയൊന്നിൽ
കാതങ്ങൾ താണ്ടി നായായോടിയും
കിതച്ചുവീഴ്കിലും കർമ്മനിരതനായിടുന്നു
താതെനെൻ കർത്തവ്യം മറന്നിടാതെ
വാതായനങ്ങളിലെല്ലാം ഭിക്ഷതേടിടുന്നു
താരമൊന്നുദിച്ചുയർന്നിടും യാത്രയിലെന്ന്
ഭാരം മറന്നും പുഴ നീന്തിടുന്നു
ഹാരം കൊതിച്ച അന്ത്യനാളിലെങ്കിലും
ഹരണ ഗുണനം കഴിഞ്ഞു മിച്ചമായിതെങ്കിൽ
തരണമെന്നുണ്ട് നിനക്കൊരു ഹലുവാകഷ്ണമെങ്കിലും
പണയെപ്പെടുത്തിയെൻ സ്വപ്നങ്ങളത്രയും
പിണമായിട്ടും മുമ്പൊരു നാളെങ്കിലും
ഗണിച്ചിടാനെൻ സമൂഹമെന്നെയൊരു
പണക്കാരരനല്ലെങ്കിലും പന്തിയിൽ തുല്യനായി
താമസമില്ലിനിയെൻ നാളേടിൽ
തമോഗർത്തത്തിൽ വീണൊടുങ്ങിടാൻ
മമ മകൻ ആശയതിൻ മുമ്പേ ഫലിച്ചിടട്ടെ
ഹലുവ വാങ്ങാൻ ഞാനെൻ പനിക്കിടക്കയിൽ നിന്നു
ചിലവാക്കിടട്ടെ ഒടുക്കത്തെയെന്റെ നാണയക്കലുക്കം
ഫലപ്രാപ്തിയിലെത്തട്ടെ നിൻ മോഹമൊന്നെങ്കിലും
വാങ്ങി നിനക്കായെൻ അന്ത്യനീക്കിയിരുപ്പില്് നിന്ന്
തേങ്ങാ നിറച്ചഹലുവയിൽ നിന്നൽപ്പം
താങ്ങുവാനാവാത്ത ഭാരമൊട്ടുങ്ങെങ്കിലും
തേങ്ങലടങ്ങട്ടെ നിൻവാഴ്വിലെങ്കിലും
അങ്ങേക്കവലയിൽ നിന്നു വരുന്നുണ്ട് തമ്പുരാൻ
അങ്ങുന്നു ജീവിതം കാക്കുന്നോനല്ലയോ
തെങ്ങു കമുങ്ങു തേൻവരിക്കയെന്നങ്ങനെ
തങ്ങളിൽ കുശലം പറഞ്ഞു മടങ്ങുമ്പോൾ
അങ്ങേർക്കുപഹാരമായ് വേണംപോൽ
എങ്ങനെയൊക്കെയോ വാങ്ങിയ ഹലുവാപ്പൊതി
മങ്ങി, മുഖം മനസ്സു പ്രതീക്ഷയെല്ലാം ഇനി
തങ്ങി നിൽക്കുന്നു വീടണയാതെ ഒടുക്കം വരെ
മമമമമമമമമമമമമമമമമ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ