അക്ഷരങ്ങളിൽ നിന്ന് അക്ഷരക്കൂട്ടങ്ങളായ്
വാക്കുകൾ കുരൽ ചീന്തിത്തെറിക്കുകയാണ്.
വകവതിരില്ലാത്ത വാക്കുകളുടെ മേളങ്ങളെ
കവിതയെന്നു ഞാൻ വിളിക്കുന്നു.
മനസ്സിൽ വിരിയുന്ന വർണ്ണങ്ങളിൽ,
അസ്വസ്ഥതയിൽ പുകയുന്ന നിമിഷങ്ങളിൽ,
അടിച്ചമർത്തപ്പെടുന്ന ആത്മവികാരങ്ങളിൽ,
കൂട്ടിലടയ്ക്കപ്പെടുന്ന ബാലരോദനങ്ങളിൽ,
വഴിപിഴച്ചെല്ലാമൊടുങ്ങി കരിന്തിരി പടരുന്ന
യൗവ്വന വിലാപങ്ങളിൽ എല്ലാം ഞാൻ
കവിതയ്ക്കു കാതോർക്കുന്നു.
വേദനയും കവിതയും ഒരേ നാണയത്തിന്റെ
ഇരുപുറങ്ങളാവുമ്പോൾ അത് ജീവതമാകുന്നു.
കവിതയിൽ അവനവന്റെ ആത്മസത്ത
കണ്ടെത്തുമ്പോൾ ജീവിതം താളലയമാകുന്നു.
രാഗസമൃദ്ധമായ ഒരു ജീവിതത്തിന്
കവിത കാരണമാകുമ്പോൾ കാവ്യ രചന
അർത്ഥ പൂർണ്ണമാകുന്നു. കാലമുള്ള
കാലമെല്ലാം കവിത നിലകൊള്ളുമ്പോൾ
കാവ്യഭാവമല്ലാത്തതെല്ലാം അക്ഷരങ്ങളിൽ
തന്നെ കുരുങ്ങിക്കിടക്കട്ടെ
-മമ്പാടൻ മുജീബ്
2011, ജൂലൈ 20, ബുധനാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ
------------–------------------------------------- വളവുകളിലോരോന്നിലും വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...
-
പൂരാടം- ഞാനേറ്റമിഷ്ടപ്പെടുന്ന നാൾ ഞാനിഷ്ടപ്പെടുന്നവയെന്നെ ഇഷ്ടപ്പെടണമെന്നല്ല എങ്കിലും, കാലുകൾ പൊതുവെ ഉപകാരിയെന്നാണു ധാരണ കാലൻ മമ്മൂ...
-
ഉപ്പുചേർക്കാത്ത കഞ്ഞിയിത്തിരി ഉറ്റി വീഴുന്ന കണ്ണീരു ചേർത്തുണ്ടതുണ്ടോ ഉറ്റതെന്നേറ്റ് ചേർത്ത ഉറവിലേതെങ്കിലും ഉൾക്കാമ്പ് കരിയുമളവിൽ ഒറ്റിയതോ...
-
പരാജിതന്റെ പരാതിപുസ്തകത്തിൽ ഒരു പാരിജാതമെങ്കിലും പൂത്തിറങ്ങുമൊരു പാതിരാ വരുമെന്നതേ പുലർകാലസ്വപ്നം സ്വയം ക്രൂശിതനാകുവാൻ നാട്ടിയ കുരിശിലും മച്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ