അക്ഷരങ്ങളിൽ നിന്ന് അക്ഷരക്കൂട്ടങ്ങളായ്
വാക്കുകൾ കുരൽ ചീന്തിത്തെറിക്കുകയാണ്.
വകവതിരില്ലാത്ത വാക്കുകളുടെ മേളങ്ങളെ
കവിതയെന്നു ഞാൻ വിളിക്കുന്നു.
മനസ്സിൽ വിരിയുന്ന വർണ്ണങ്ങളിൽ,
അസ്വസ്ഥതയിൽ പുകയുന്ന നിമിഷങ്ങളിൽ,
അടിച്ചമർത്തപ്പെടുന്ന ആത്മവികാരങ്ങളിൽ,
കൂട്ടിലടയ്ക്കപ്പെടുന്ന ബാലരോദനങ്ങളിൽ,
വഴിപിഴച്ചെല്ലാമൊടുങ്ങി കരിന്തിരി പടരുന്ന
യൗവ്വന വിലാപങ്ങളിൽ എല്ലാം ഞാൻ
കവിതയ്ക്കു കാതോർക്കുന്നു.
വേദനയും കവിതയും ഒരേ നാണയത്തിന്റെ
ഇരുപുറങ്ങളാവുമ്പോൾ അത് ജീവതമാകുന്നു.
കവിതയിൽ അവനവന്റെ ആത്മസത്ത
കണ്ടെത്തുമ്പോൾ ജീവിതം താളലയമാകുന്നു.
രാഗസമൃദ്ധമായ ഒരു ജീവിതത്തിന്
കവിത കാരണമാകുമ്പോൾ കാവ്യ രചന
അർത്ഥ പൂർണ്ണമാകുന്നു. കാലമുള്ള
കാലമെല്ലാം കവിത നിലകൊള്ളുമ്പോൾ
കാവ്യഭാവമല്ലാത്തതെല്ലാം അക്ഷരങ്ങളിൽ
തന്നെ കുരുങ്ങിക്കിടക്കട്ടെ
-മമ്പാടൻ മുജീബ്
2011, ജൂലൈ 20, ബുധനാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ
------------–------------------------------------- വളവുകളിലോരോന്നിലും വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...
-
------------–------------------------------------- വളവുകളിലോരോന്നിലും വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...
-
വസന്തം എത്തിനോക്കാത്തയീ കടന്നൽക്കൂടിനകക്കെട്ടിൽ പോലും എന്റെ ഹൃത്തിലൊരു പൂ വിരിയുന്നുണ്ട് രുചി ഭേദങ്ങൾ വിലക്കപ്പെട്ടയീ അസ്തമയ വേളയിൽ പോലും ...
-
ഹൃദയ രാഗങ്ങൾ കൊറിച്ചിരിക്കുന്നൊരു മധുമേഘ സന്ധ്യയിൽ നിന്ന്, ക്രൂരം വിഷാദങ്ങൾ പൊഴിയുന്ന നാലാം തെരുവിലേക്കെന്നെ മൊഴിമാറ്റിയെഴുതിയ ജാര സംസർഗ്ഗങ്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ