2011, ജൂലൈ 30, ശനിയാഴ്‌ച

ചൊവ്വാ ദോഷം


മാ­പ്പു­ചോ­ദി­ക്കുന്നു ഞാനെ­ന്റെ­യോ­മലേ
മാംസ­ദാഹം കലി­മൂ­ത്ത­യി­ന്നലെ
മനസ്സും ശരീ­­രവും മര­വി­ച്ച­രാ­ത്രി­യിൽ
മ്ളേഛ­മെൻ മജ്ജ­കൾ നിന്നെ­യ­റി­ഞ്ഞുവോ

കറുത്ത പുക­ച്ചു­രു­ളു­ക­ളെൻ തുരു­മ്പിച്ച
ഗോവ­ണി­പ്പടി കയ­റി­യിറങ്ങിയ വേള­യിൽ
കൂരി­രുട്ട്​‍്‌ കീറി­മു­റിച്ചു ഞാൻ നിന്റെ
കന­പ്പെ­ട്ട­തെല്ലാം കവർന്നെ­ടു­ത്തുവോ

ജാതകം കുറി­ക്കുന്ന പണി­ക്ക­രുടെ
ജീവ­നി­ല്ലാത്ത കരുക്കളിലാണു;
വേദ­മ­ന്ത്ര­ങ്ങൾ വീർപ്പു­മു­ട്ടുന്ന
വാർദ്ധക്യ പൗരോ­ഹിത്യ­ത്തിന്റെ
വെറു­പ്പിന്റെ നാവിൻ തുമ്പി­ലാണു ജീവിതം


ആതു­രാ­ല­യ­ത്തിലെ കാവൽ ഭട­ന്മാ­രിന്നു
ശവ­ശ­യ­ന­ത്തിനു കോപ്പൊ­രു­ക്കു­ക­യാണു
വിദ്യ­യിന്നു വിള­മ്പി­ത്ത­രേ­ണ്ട­വൻ
നിർബന്ധ­ രതി വിദ്യ­ഭ്യാ­സ­ത്തിനു
മുറ­വി­ളി­കൂ­ട്ടു­ക­യാണു

തിയറിയും പ്രാക്ടി­ക്കലും പോരാഞ്ഞു പണ്ഡി­തൻ
തിസി­സെ­ഴു­താ­നി­റ­ങ്ങി­പ്പു­റ­പ്പെ­ടു­ക­യാണു
തെരു­വിന്റെയോരോ കോണി­ലു­മി­ന്ന­നാ­ഥത്വം
തേങ്ങ­ലു­ക­ള­മർത്തി തൂങ്ങി­ക്കി­ട­ക്കു­ക­യാണു

ഓരോ രതി­മൂർഛ­യി­ലു­മി­ന്നൊ­രാ­യിരം കൗമാരം
ഓടി­ക്കി­തച്ചു വീണ­ടി­യു­ക­യാണു
ഓരോ വർണ്ണ­ങ്ങ­ളി­ലൊരു നൂറു കൊടി­ക­ളിൽ
ഒന്നു­മ­ല്ലാതെ ജിവിതം പാറി­ക്ക­ളി­ക്ക­യാണ്‌

കരി­മൂർഖന്റെ നാവിലെ കരു­ത്തു­പോ­രാഞ്ഞ്‌ യൗവ്വനം
കറുപ്പും വെളുപ്പും കലർത്തി­യാ­ടു­ക­യാണു
കാവൽ നായയ്ക്കു ശവ­മ­ഞ്ച­മൊ­രു­ക്കേ­ണ്ട­വൻ
കോറ­ത്തു­ണി­യി­ലു­മി­ന്ന­ഴി­മതി നട­ത്തു­ന്നു.

ഓരോ മനു­ഷ്യ­നു­മി­ന്നൊരു കോടി­യ­ണു­ക്ക­ളായ്‌
തന്നോ­ടു­തന്നെ പോരി­ന്നൊ­രു­ങ്ങുന്നു
നീതി­ന്യാ­യ­ങ്ങ­ളിൽ ഭിക്ഷ­തേ­ടു­ന്ന­യാ­ച­കനെ
നിയമ കുടീരം കല്ലെ­റി­ഞ്ഞാ­ട്ടു­ക­യാണു

വേദ­ങ്ങ­ളി­ലെ­ഴു­താത്ത  വേറിട്ട വച­ന­ങ്ങൾ
വജ്രാ­യു­ധ­ങ്ങ­ളായ്‌ പുരോ­ഹി­തൻ
വീശി­യു­റ­ഞ്ഞാ­ടു­ക­യാണു
വാതാ­യ­ന­ങ്ങ­ളി­ലെ­ല്ലാ­മ­ഭയം തേടി­യൊ­ടു­വിൽ ഞാൻ
വീണൊ­ടു­ങ്ങു­ക­യാണു നിൻദോഷം നിറഞ്ഞ
വിൺവെ­ളി­ച്ചൊ­വ്വാ­ഗ്ര­ഹ­ങ്ങ­­ളിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...