കാലമൊരു കടലാസു തോണിയായിന്നെൻ
കൺമുന്നിലൂടെ വെറുതെയൊഴുകുന്നു
പണ്ടു പണ്ടെൻ ബാല്യം പഴയൊരു
പാഴ്മുളങ്കൂട്ടിലുറങ്ങിയ പ്രായവും
പഴമ്പാട്ടുപോലും പാടാനരുതാതെ
പട്ടിണികിടന്ന പെരുങ്കോലവും
കണ്ണിൽ പുകനിറഞ്ഞു കണ്ണീർ തുളുമ്പയാൽ
കഞ്ഞിക്കു തീയെരിക്കാൻ പെടാപാടുപെടുന്നതും
കാല്പന്തു കളിച്ചുരസിക്കും സുഹൃത്തിന്റെ
കാരുണ്യം കാംക്ഷിച്ചു വഴിവക്കിൽ നിന്നതും
വാദ്യഘോഷങ്ങളും വളകിലുക്കങ്ങളും
വിളിപ്പാടകലെ വിരിഞ്ഞു നില്ക്കിലും
വറുതി തീർന്നൊരന്തിയുറങ്ങുവാൻ
വെറുതെയെങ്കിലും മോഹിച്ച നാളുകൾ
കീറിയ തുണിയുടെ ദ്വാരം മറയ്ക്കാനായ്
കോണളവിൽ പുതിയൊരു മാറ്റം ശ്രമിച്ചതും
ക്ളാസുമുറിയും കണക്കുകൂട്ടലും
കിനാകാണാൻ പോലും കഴിയാതെ പോയതും
കള്ളവണ്ടി കേറിപ്പണ്ടേതോ
കിനാവറ്റ ഭ്രാന്തവേഷങ്ങൾക്കു കാവലിരുന്നതും
കുന്തിരിക്കവും കളഭവും നിറയുന്ന
കപട ഭക്തിക്കു കുടപിടിച്ചതും
സ്വന്തവും ബന്ധവും ഒന്നുമല്ലാത്തനാൾ
സ്വപ്നമെന്തൊക്കെയോ കാണാൻ കൊതിച്ചതും
സത്യം ഭയം ഭക്തി എല്ലാം വെടിഞ്ഞന്നു
സമ്പന്നനാകാൻ മാത്രം ശ്രമിച്ചതും
വേദവിശ്വാസങ്ങൾ വിറ്റഴിക്കാൻ മാത്രം
വാതായനം തുറന്നു കാത്തുകിടന്നതും
വർഗ്ഗവിദ്വേഷവും വംശമഹിമയും
വിഷംവെച്ചവാക്കായ് തീ തുപ്പിവിട്ടതും
പ്രണയം പകുത്തു നടന്ന യുവാക്കളിൽ
പ്രതികാര വാഞ്ച വളർത്തിയെടുത്തതും
പിതൃതർപ്പണത്തിനു പുറപ്പെടും മുമ്പേ
പട്ടടകളിലായുധം ഒരുക്കാൻ പഠിപ്പിച്ചതും
കൊടിപിടിക്കാൻ കയ്യാങ്കളിക്കാളു ചേർക്കാൻ
കൊമ്പത്തെ മേലാളരുടെ കൂട്ടുകൂടാൻ
കീർത്തനം ചൊല്ലുന്ന നേരത്തുപോലും
കൂർത്തൊരമ്പു കരുതിവെയ്ക്കാൻ
പൊന്നും പവിഴവും കാഴ്ച്ചവെച്ച്
പുത്രകാമേഷ്ഠി നടത്തിവെച്ച്
പുതിയൊരമ്പലം പണികഴിച്ച്
പരബ്രഹ്മത്തെ തൂക്കിവിറ്റ്
ഏതോ കിനാവിലലയുന്ന ജീവനെ
എൻ വരുതിക്കു പുറത്തായ കാരണം
എരിതീയിൽ തള്ളാൻ വിധികൊടുത്തു
ഏമ്പക്കമിട്ടു നടക്കുന്നു ഞാനിപ്പഴും
ഇന്നെൻ വാക്കുകൾക്കു പിന്നിൽ
ഇത്രയേറെ പടകാഹളം നടക്കുന്ന നേരവും
ഇത്തിരിയെങ്കിലുമുറക്കം പ്രതീക്ഷിച്ച്
ഇറങ്ങിത്തിരിക്കുന്നു ഞാനിവിടം വിട്ടു
ടടടടടടടടടടടടടssssssssssssssssssssss
കൺമുന്നിലൂടെ വെറുതെയൊഴുകുന്നു
പണ്ടു പണ്ടെൻ ബാല്യം പഴയൊരു
പാഴ്മുളങ്കൂട്ടിലുറങ്ങിയ പ്രായവും
പഴമ്പാട്ടുപോലും പാടാനരുതാതെ
പട്ടിണികിടന്ന പെരുങ്കോലവും
കണ്ണിൽ പുകനിറഞ്ഞു കണ്ണീർ തുളുമ്പയാൽ
കഞ്ഞിക്കു തീയെരിക്കാൻ പെടാപാടുപെടുന്നതും
കാല്പന്തു കളിച്ചുരസിക്കും സുഹൃത്തിന്റെ
കാരുണ്യം കാംക്ഷിച്ചു വഴിവക്കിൽ നിന്നതും
വാദ്യഘോഷങ്ങളും വളകിലുക്കങ്ങളും
വിളിപ്പാടകലെ വിരിഞ്ഞു നില്ക്കിലും
വറുതി തീർന്നൊരന്തിയുറങ്ങുവാൻ
വെറുതെയെങ്കിലും മോഹിച്ച നാളുകൾ
കീറിയ തുണിയുടെ ദ്വാരം മറയ്ക്കാനായ്
കോണളവിൽ പുതിയൊരു മാറ്റം ശ്രമിച്ചതും
ക്ളാസുമുറിയും കണക്കുകൂട്ടലും
കിനാകാണാൻ പോലും കഴിയാതെ പോയതും
കള്ളവണ്ടി കേറിപ്പണ്ടേതോ
കിനാവറ്റ ഭ്രാന്തവേഷങ്ങൾക്കു കാവലിരുന്നതും
കുന്തിരിക്കവും കളഭവും നിറയുന്ന
കപട ഭക്തിക്കു കുടപിടിച്ചതും
സ്വന്തവും ബന്ധവും ഒന്നുമല്ലാത്തനാൾ
സ്വപ്നമെന്തൊക്കെയോ കാണാൻ കൊതിച്ചതും
സത്യം ഭയം ഭക്തി എല്ലാം വെടിഞ്ഞന്നു
സമ്പന്നനാകാൻ മാത്രം ശ്രമിച്ചതും
വേദവിശ്വാസങ്ങൾ വിറ്റഴിക്കാൻ മാത്രം
വാതായനം തുറന്നു കാത്തുകിടന്നതും
വർഗ്ഗവിദ്വേഷവും വംശമഹിമയും
വിഷംവെച്ചവാക്കായ് തീ തുപ്പിവിട്ടതും
പ്രണയം പകുത്തു നടന്ന യുവാക്കളിൽ
പ്രതികാര വാഞ്ച വളർത്തിയെടുത്തതും
പിതൃതർപ്പണത്തിനു പുറപ്പെടും മുമ്പേ
പട്ടടകളിലായുധം ഒരുക്കാൻ പഠിപ്പിച്ചതും
കൊടിപിടിക്കാൻ കയ്യാങ്കളിക്കാളു ചേർക്കാൻ
കൊമ്പത്തെ മേലാളരുടെ കൂട്ടുകൂടാൻ
കീർത്തനം ചൊല്ലുന്ന നേരത്തുപോലും
കൂർത്തൊരമ്പു കരുതിവെയ്ക്കാൻ
പൊന്നും പവിഴവും കാഴ്ച്ചവെച്ച്
പുത്രകാമേഷ്ഠി നടത്തിവെച്ച്
പുതിയൊരമ്പലം പണികഴിച്ച്
പരബ്രഹ്മത്തെ തൂക്കിവിറ്റ്
ഏതോ കിനാവിലലയുന്ന ജീവനെ
എൻ വരുതിക്കു പുറത്തായ കാരണം
എരിതീയിൽ തള്ളാൻ വിധികൊടുത്തു
ഏമ്പക്കമിട്ടു നടക്കുന്നു ഞാനിപ്പഴും
ഇന്നെൻ വാക്കുകൾക്കു പിന്നിൽ
ഇത്രയേറെ പടകാഹളം നടക്കുന്ന നേരവും
ഇത്തിരിയെങ്കിലുമുറക്കം പ്രതീക്ഷിച്ച്
ഇറങ്ങിത്തിരിക്കുന്നു ഞാനിവിടം വിട്ടു
ടടടടടടടടടടടടടssssssssssssssssssssss
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ